പേജുകള്‍

Saturday, February 2, 2013

എല്ലാം ഓര്‍മ്മകള്‍

വാപ്പയുടെ മരണശേഷംഅവനെയും അവന്റെ ഇക്കയെയും ആ മാതാവ്‌ പഠിപ്പിച്ചത് വളരെ കഷ്ടപ്പെട്ടാണ്.അവരെ വളര്‍ത്തുവാന്‍ അവര്‍ രാപകല്‍ പണിയെടുത്തു കയര്‍ പിരിച്ചും ഓല മേടഞ്ഞു മൂത്ത മോന് ജോലി കിട്ടിയതോടെ ആ മാതാവിന് അല്പം ആശ്വാസമായി.ഇളയ മകന്റെ പഠന ചുമതല മൂത്തയാള്‍ ഏറ്റെടുത്തപ്പോള്‍ ആ മാതാവിന് വളരെയേറെ സന്തോഷമായി.ഇതിനിടക്ക്‌ മകനെ കൊണ്ട് ഒരു കല്യാണവും ആ മാതാവ്‌ കഴിപ്പിച്ചു..ചെറിയ പിണക്കങ്ങള്‍ ഉണ്ടയെമ്കിലും അവര്‍ ഒരുമിച്ചു തന്നെ കഴിഞ്ഞു.ഇതിനിടക്ക്‌ അവനു ഒരു മള്‍ടി നാഷണല്‍ കമ്പനിയില്‍ ജോലി കിട്ടി. എന്നാല്‍ മാതാവിനെ സന്തോഷത്തോടെ അധികം നാള്‍ കാണാന്‍കഴിഞ്ഞില്ല.അവര്‍ അവനെ വിട്ടു പിരിഞ്ഞു പോയി.ആ സംകടം അവനെ വിട്ടു പിരിയാന്‍ ഏറെ നാള്എടുത്തു. മാതാവിന്റെ മരണ ശേഷം അവന്‍ ആ കേരളത്തിന്റെ കൊച്ചു മുംബൈ ആയ ആ മഹാനഗരത്തിലേക്ക് ചേക്കേറി .............................................................
.ഒറ്റക്കുള്ള താമസം അവനെ പല സോഷിയാല്‍ നെറ്റ്വോര്‍കുകളിലും കൊണ്ട് ചെന്നെതിച്ചു.ഇതിനിടയില്‍അവന്‍ ഒരു ചാറ്റ് രൂമിലൂടെ ഒരു പെന്കുട്ടിയുംആയ്യി സ്നേഹതിലായി.എന്നാല്‍ അവളെ ഒരിക്കല്‍ പോലും അവന്‍ കണ്ടിരുന്നില്ല അവളുടെ സ്വരം മാത്രം ദിനേന കേട്ട്ടു.അവന്‍ സ്ഥിരമായി പോകാറുണ്ടായിരുന്ന ആ കഫേയില്‍ അവളും വരുമായിരുന്നു അവനറിയാതെ..എന്നാല്‍ ഈ വിവരം അവള്‍ അവനോടു പറഞ്ഞില്ല.നിസ്സരമായ ഒരു തെറ്റി ധരണയില്‍ അവള്‍ അവനെ വിട്ടു പിരിഞ്ഞു.തൂക്കി കൊല്ലാന്‍വിധിക്കുന്ന ജഡ്ജി പോലും ചോദിക്കും നിങ്ങളുടെ അവസാനത്തെ ആഗ്രഹമെന്തെന്നും ഈ കുറ്റം നിങ്ങള്‍ അന്ഗീകരിക്കുന്നോ എന്നും എന്ന്നാല്‍ അവന്റെ കാര്യത്തില്‍ അങ്ങിനെ ഒന്നുണ്ടാ യില്ല .അതോട് കൂടി അവന്‍ ആകെ തളര്‍ന്നു.അങ്ങിനെ വീണ്ടും അവന്‍ നെറ്റിന്റെ ലോകത്തേക്ക് തിരിഞ്ഞു. .....................................................അവന്‍ ഒരു പുതിയ ലോകത്തിലേക്ക്‌ എത്തിപ്പെട്ടത് ഒരു സൌഹൃദ കൂടായ്മയെ കുറിച്ചരിഞ്ഞപ്പ്പോല ആണ് .ആ മരച്ചുവട്ടില്‍.അവന്‍ ചാത്തനെയും,മറുതയും,പിടളിയെയും,കുഞ്ഞനെയും.കുതിരയെയും,സുല്‍ത്താനെയും കണ്ടു.എല്ലാവരും അവനോടു സൌഹൃദം പങ്കുവെച്ചു.ഇടയ്ക്കു ചില ഉപദ്രവങ്ങള്‍ ഉണ്ടയെമ്കിലും എല്ലാം മാറി.അവന്‍ ആ കൂട്ടായ്മയില്‍ അങ്ങമായി മാറി .ഇതിനിടക്ക്‌ കുതിരയുടെ കല്യാണ ത്തില്‍ പങ്കെടുത്തു.അവന്റെ മിത്രമായ അലിയാസ് ആയിരുന്നു വരന്‍ .എന്നാല്‍ വിവാഹത്തിന്റെ പിറ്റെന്നവന്‍ പറഞ്ഞ കാര്യം കേട്ട്ടു പൊട്ടി ചിരിച്ചു പോയി ....................................................................അവന്‍ അവന്റെ മണിയറയില്‍ ചെല്ലുമ്പോള്‍ ആരുമുണ്ടായിരുന്നില്ല കുറച്ചു കഴിഞ്ഞപ്പോള്‍ ഒരു സ്ത്രീ പാലും പെണ്ണിനെയും ആയി എത്തി അവരെ മുറിയില്‍ കയറ്റിയ ശേഷം മടങ്ങിപ്പോയി...മുറിയുടെ വാതിളിലടക്കുവാന്‍ പറഞ്ഞ അവനോടു പെണ്ണ് പറഞ്ഞത് "എന്താ തന്റെ കൈ പോങ്ങില്ലേ വാതിലടക്കാന്‍"എന്നായിരുന്നു .ആദ്യത്തെ പകപ്പിനു ശേഷം അവന്‍ വാതിലടച്ചു തിരിച്ചു വന്നു.പാല്‍ കുടിച്ച ശേഷം പകുതി അവന്‍ അവള്‍ക്കു നേരെ നീട്ടി"താനെ എച്ചില് കുടിക്കാന്‍ എനിക്ക് പറ്റില്ല"ഈ മറുപടി കേട്ട അവന്‍ ആ പാല്‍ മുഴുവന്‍ കുടിച്ചു തീര്‍ത്തു കട്ടിലി ചെന്നിരുന്നു അവളുടെ തൊലി കൈ വെച്ചതും വല അലറി കൊണ്ടെഴുന്നേറ്റു "തനിക്കെന്തടോ അമ്മേം പെങ്ങള്മില്ലേ .അവന്‍ തലയ്ക്കു കൈ വെച്ച് പോയി.പരിഷ്ക്കരികളായ പെണ്‍കുട്ടികളെ ഒഴിവാക്കി നാട്ടിന്‍ പുറത്തു നിന്ന് കേട്ടിയത്തില്‍ ആദ്യമായി അവന്‍ ദുഖിച്ചു..........................................................................................
അലിയാസ് അവനോട് യാത്ര പറഞ്ഞു പോയി ..വീണ്ടും പഴി ഓര്‍മകളുമായി അവന്‍ ഇരിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ബെല്ലടിച്ചു അവന്‍ ഓണക്കിയതും ആ സ്വരം അവന്‍ തിരിച്ചറിഞ്ഞു....അവനെ വിളിക്കാറുണ്ടായിരുന്ന സ്വരം ആയിരുന്നു അത്. ..അവന്‍ വീണ്ടും ആ സ്വരം കേട്ട് ആഹ്ലാദ ഭരിതനായി എംകിലും തുടര്‍ന്ന് വന്ന വാക്കുകള്‍ അവന്റെ നെഞ്ചില്‍ ഒരിടിതീയായി ."ഇക്കാ എന്റെ കല്യാണം കഴിഞ്ഞു എനിക്ക് കുട്ടികള്‍ രെണ്ട്‌ പേരായി .ഇക്കയുടെ കല്യാണം കഴിഞ്ഞോ "ഈ വാക്കുകള്‍ കേട്ട മാത്രയില്‍ എന്താ മറുപടി കൊടുക്കേണ്ടത് എന്നറിയാതെ അവന്‍ കുഴങ്ങിയെങ്കിലും അവന്‍ പറഞ്ഞു "ഇല്ല കഴിഞ്ഞില്ല .ഞാന്‍ ഒരാള്‍ക്ക് വേണ്ടി വയിറ്റ് ചെയ്തതാണ് .ഇനി അത് വേണ്ട"..കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത് അവന്‍ പോലുമറിഞ്ഞില്ല ....

കടപ്പാട്:ഈസഇബ്രാഹിം

No comments: